കുതിരാൻ തുരങ്കം

 

                         ദേശീയപാത 544-ൽ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കും തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു തുരങ്കമാണ് കുതിരാൻ തുരങ്കം. കുതിരാൻ മലയെ തുരന്നുകൊണ്ടുള്ള ഇതിനു 920 മീറ്ററാണ് നീളം. തുരങ്കമുഖം ഉൾപ്പെടെ കൃത്യമായ ദൂരം ഒരു കിലോമീറ്ററാണ്. 14 മീറ്റർ വീതിയും 10 മീറ്റർ ഉയർത്തിലുമാണ് ഈ ഇരട്ട തുരങ്കത്തിൻെറ നിർമ്മാണം. തുരങ്കങ്ങൾ തമ്മിൽ 20 മീറ്റർ അകലമുണ്ട്. തുരങ്ക മുഖത്തുനിന്ന് 450 മീറ്റർ പിന്നിട്ടാൽ ഇരു തുരങ്കങ്ങളെയും ബന്ധിപ്പിച്ച് 14 മീറ്റർ വീതിയിൽ പാതയും ഉണ്ടാക്കുന്നുണ്ട്.


കുതിരാൻ മലകൾ ആനമലൈ മലനിരകളുടെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന അറിയപ്പെടുന്ന ഒരു വന്യജീവി സങ്കേതമാണ്.കുതിരാൻ കയറ്റം ദേശീയപാത 544 -ലെ തിരക്കേറിയ തൃശൂർ - പാലക്കാട് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗതാഗത തടസ്സമുള്ള ഇടുങ്ങിയ ചുരവും ഒരു അപകടസ്ഥലവുമായിരുന്നു. ജോലികൾ പൂർത്തിയാകുമ്പോൾ, രണ്ട് തുരങ്കങ്ങളും കൊച്ചി മുതൽ കോയമ്പത്തൂർ വരെ 3 കിലോമീറ്റർ (1.86 മൈ) കുറയ്ക്കുന്നത് കൂടാതെ കുന്നുകളിലൂടെ സഞ്ചരിക്കുന്നതിൽ ഇതുവരെ ഉണ്ടായിരുന്ന വാഹന തിരക്ക് ഒഴിവാക്കുന്നതിനാൽ യാത്രാ സമയം ഗണ്യമായി കുറയ്ക്കും എന്നൊരു ഗുണവുമുണ്ട്.



 

വൻ കരിമ്പാറക്കെട്ടുകൾ നിറഞ്ഞ കുതിരാൻമലയിലെ നാലുകിലോമീറ്ററോളം വരുന്ന ഗതാഗതക്കുരുക്കിന് പതിറ്റാണ്ടുകൾ പഴക്കമുണ്ട്. കിഴുക്കാംതൂക്കായ വളവുകളും തിരിവുകളും ഉള്ള  പെട്ടെന്ന് പൊളിയുന്ന റോഡുകൾ, കേടായിക്കിടക്കുന്ന ചരക്കുലോറികൾ, മഴക്കാലത്തെ മണ്ണിടിച്ചിൽ, അപകടങ്ങൾ, എല്ലാം മറികടന്ന്  ഈ  ദൂരം പിന്നിടണമെങ്കിൽ ചിലപ്പോൾ മണിക്കൂറുകൾ വേണ്ടി വരുമായിരുന്നു.

2004-05 കാലത്താണ്  ഈ ദുർഗതി തിരിച്ചറിഞ്ഞ് ഡൽഹിയിൽ ദേശീയപാത അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥർ ഇരട്ടക്കുഴൽ തുരങ്കം എന്ന ആശയം രൂപപ്പെടുത്തിയത്. 2006ൽ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) തയ്യാറാക്കി. ഇരുമ്പു പാലം ഭാഗത്തുനിന്ന് ആരംഭിച്ച് കുതിരാന്‍ ക്ഷേത്രത്തിന് താഴെ വഴുക്കുംപാറയിലാണ് തുരങ്കം അവസാനിക്കുന്നത്.



ഇരുമ്പു പാലത്തിന് താഴെ പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശമാണ്. സംരക്ഷിത വനവും വന്യജീവി സങ്കേതവും കാരണം സ്ഥലമെടുക്കാനുളള അനുമതിയ്ക്കും തുല്യമായ സ്ഥലം സർക്കാരിന് വിട്ടു നൽകാനും വനത്തിന് പകരമായി നഷ്ടപരിഹാരം കെട്ടിവെയ്ക്കാനുമായി കടമ്പകൾ ഏറെയായിരുന്നു. 2007ലും 2008ലും ടെന്‍ഡര്‍ ചെയ്തിരുന്നെങ്കിലും ആരും വന്നില്ല.

1 0 മീറ്റർ വീതം ഉയരവും 14 മീറ്റർ വീതം വീതിയും 945 മീറ്റർ ദൈർഘ്യവുമുള്ള തുരങ്കപാതയും മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെ 28.5 കിലോമീറ്റർ ആറുവരി പാതയും 30 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന വ്യവസ്ഥയിൽ 2009 ഓഗസ്റ്റ് 24 നാണു കരാർ ഒപ്പുവെച്ചത്. ആറുവരിപ്പാതയുടെ കരാറുകാരായ കെ.എം.സി. കമ്പനി തുരങ്കംപണി പ്രഗതി ഗ്രൂപ്പിന് ഉപകരാര്‍ നല്‍കുകയായിരുന്നു. കരാർ ഏറ്റെടുത്ത ഹൈദരാബാദ് ആസ്ഥാനമായുള്ള കെഎംസി കമ്പനി പ്രഗതി ഗ്രൂപ്പിന് ഉപകരാറ് നൽകി. 200 കോടി രൂപ ചെലവിലാണ് പ്രഗതി ഗ്രൂപ്പ് ഉപകരാർ സ്വന്തമാക്കിയത്. . രണ്ടും ഹൈദരാബാദിലെ കമ്പനികള്‍. അന്തിമാനുമതി കിട്ടിയത് 2013ല്‍. പക്ഷേ, അപ്പോഴേക്കും പ്രാദേശിക എതിര്‍പ്പുകള്‍ ഉയര്‍ന്നു. പദ്ധതി മുന്നോട്ടു പോകില്ലെന്നു മനസ്സിലാക്കിയ ദേശീയപാത അതോറിറ്റി 2015ല്‍ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയും വിവരം ഗതാഗതമന്ത്രാലയത്തെ അറിയിക്കുകയും ചെയ്തു. എന്നാല്‍, അവസാനവട്ടം ഒരു ശ്രമം കൂടി നടത്താന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചതാണ് വഴിത്തിരിവായത്.



 അതേവര്‍ഷം തന്നെ ആദ്യജോലികള്‍ ആരംഭിച്ചു. 2016 മെയ് 13ന് ഡ്രില്ലിങ് ജമ്പോസ് എന്ന ഉപകരണങ്ങളുമായി രണ്ടറ്റത്തു നിന്നും പാറ തുരക്കല്‍ തുടങ്ങി. ആദ്യ പൊട്ടിക്കലില്‍തന്നെ പാറക്കഷണങ്ങള്‍ ദേശീയപാതയിലും സമീപപ്രദേശങ്ങളിലും തെറിച്ചുവീണതോടെ പണി നിര്‍ത്തേണ്ടിവന്നു. ജൂണിലാണ് വീണ്ടും തുടങ്ങിയത്. പാലക്കാട് നിന്നു വരുമ്പോള്‍ ഇടതുവശത്തുള്ള തുരങ്കം ഫെബ്രുവരി 22നും രണ്ടാം തുരങ്കം ഏപ്രില്‍ 21നും കൂട്ടിമുട്ടി. 


ഇരുഭാഗത്തുനിന്നും തുടങ്ങിയ തുരക്കൽ 2017 ൽ കൂട്ടിമുട്ടിയെങ്കിലും കരാർ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയും നഷ്ടപരിഹാരം വിതരണം ചെയ്യൽ വൈകിയതും കാരണം പണികൾ ഇഴഞ്ഞു. ദേശീയപാതാ കരാർ കമ്പനിയായ കെഎംസിയിൽ നിന്ന് ഉപകരാറെടുത്ത പ്രഗതി കമ്പനിയാണു നിർമാണം തുടങ്ങിയത്. കോടികൾ കുടിശികയായതോടെ നിർമാണം നിലച്ചു. പിന്നീടും പല തടസങ്ങളുമുണ്ടായെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.




ഭൂമിശാസ്ത്രപരവും ഭരണപരവുമായ വെല്ലുവിളികൾ കാരണം തുരങ്കത്തിലെ ജോലികൾ പൂർത്തിയാക്കാൻ ഒരു ദശകത്തിലധികം സമയമെടുത്തു.2018 കേരള പ്രളയകാലത്ത് 2018 ഓഗസ്റ്റിൽ അടിയന്തര വാഹനങ്ങൾ കടന്നുപോകുന്നതിനായി തുരങ്കം തുറന്നു കൊടുത്തിരുന്നു. 2019 ജൂണിൽ കുതിരാൻ പാലത്തിൽ ഉണ്ടായ അപകടത്തെ തുടർന്ന് വൻ ഗതഗതതടസം ഉണ്ടായതിനെ തുടർന്ന് നാല് മണിക്കൂർ തുരങ്കം തുറന്നു കൊടുത്തു.  2020 ജനുവരിയിൽ, തൃശ്ശൂരിനും പാലക്കാടിനുമിടയിൽ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഭൂഗർഭ കേബിളിംഗ് ജോലികൾ സുഗമമാക്കുന്നതിന് തുരങ്കം ഭാഗികമായി തുറന്നു.

2021 ജൂലൈ 31-ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ട്വിറ്ററിലൂടെ നടത്തിയ പ്രഖ്യാപനത്തെ തുടർന്ന് പാലക്കാട് - തൃശൂർ ദിശയിലുള്ള രണ്ട് തുരങ്കങ്ങളിൽ ഒന്ന് ഔദ്യോഗികമായി ഗതാഗതത്തിനായി തുറന്നു.
ഇതിനു ശേഷം പാലക്കാടുനിന്നു ത്രിശ്ശൂരിലേക് വരുന്ന വാഹങ്ങൾ തുരങ്കത്തിനകത്തുകൂടെയും തൃശ്ശൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്കു പോകുന്ന വാഹങ്ങൾ പഴയ റോഡിലൂടെയുമാണ് യാത്ര ചെയ്തിരുന്നത്.
2021  ഡിസംബറിൽ രണ്ടാം തുരങ്കത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി പഴയ റോഡ് അടക്കുകയും രണ്ടു ദിശയിലേക്കുള്ള വാഹങ്ങളും ഒരു തുരങ്കത്തിലൂടെ ഗതാഗതം നിയന്ത്രിച്ചു കടത്തി വിട്ടു.
2022 ജനുവരി യിൽ രണ്ടു തുരങ്കങ്ങളും ഗതാഗതത്തിനു സജ്ജയമായി.


ഇരുമ്പു പാലത്തിന് താഴെയുള്ള പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്തിന് മുകളിലൂടെ തുരങ്കത്തിലത്തൊന്‍ പാലം വേണം. 150 മീറ്റര്‍ അകലെവെച്ചാണ് പാലത്തിലേക്ക് പ്രവേശിക്കുക‌. ഇരുഭാഗത്തേക്കുമുള്ള പാലത്തിന് 18 തൂണുകള്‍ ഉണ്ടായിരിക്കും. ബൂമര്‍ ഉപയോഗിച്ചാണ് തുരങ്ക നിര്‍മാണം. മാസത്തില്‍ 150 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ തുരക്കാമെന്ന കണക്കുകൂട്ടലിലാണ് പണി ആരംഭിച്ചത് . ആര്‍ച്ച് മാതൃകയില്‍ പാറ തുരന്ന് കുഴിയെടുത്തശേഷം വെടിമരുന്ന് നിറച്ച് സ്ഫോടനം നടത്തിയാണ് തുരങ്കം ഉണ്ടാക്കുന്നത്. 200ഓളം തൊഴിലാളികള്‍ രാപകല്‍ ഇതിനായി ജോലി ചെയ്തു. ഇരുമ്പു പാലത്തിന്റെ ഭാഗത്തുനിന്നാണ് നിര്‍മാണം തുടങ്ങിയത്. 700 മീറ്റര്‍ എത്തിയപ്പോൾ  തുരങ്കത്തിന്റെ ഇരുവശവും കൂട്ടിമുട്ടിക്കഴിഞ്ഞു  രണ്ടാംഘട്ടത്തില്‍ മുകളിലും ഇരു വശങ്ങളിലുമായി കോണ്‍ക്രീറ്റ് ജോലി തുടങ്ങും.  തുരങ്കത്തിന്റെ ആകൃതിയില്‍ കോണ്‍ക്രീറ്റ് സ്ളാബുകള്‍ ഉറപ്പിക്കും. പാറ തുരന്ന് നാലു മീറ്റര്‍ താഴ്ചയിലാണ് തുരങ്കത്തിനുള്ളിലെ കോണ്‍ക്രീറ്റ് ബീമുകള്‍ ഉറപ്പിക്കുക.  ഒരു കാരണവശാലും പാറ താഴേക്ക് ഇരിക്കാത്ത,   ഭൂകമ്പത്തെ വരെ ചെറുക്കുന്ന രീതിയിലാണ്  രീതിയിലാണ് നിര്‍മാണം.

പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി മുതൽ തൃശൂർ ജില്ലയിലെ മണ്ണുത്തി വരെയുള്ള റോഡ് വികസന പദ്ധതിയിലെ പ്രധാന നിർമാണമാണു കുതിരാനിലെ തുരങ്കം. വീതി കുറഞ്ഞ കയറ്റത്തിനു പകരം 10 മീറ്റർ വീതം ഉയരവും 14 മീറ്റർ വീതം വീതിയും 945 മീറ്റർ ദൈർഘ്യവുണ്ട് തുരങ്ക പാതയ്ക്ക്. ഓരോ 300 മീറ്ററിനുമിടയിൽ തുരങ്കങ്ങളെ ബന്ധിപ്പിക്കുന്ന പാതയുമുണ്ടാകും. അപകടമുണ്ടായാൽ ഗതാഗതം തടസപ്പെടാതിരിക്കാനാണിത്. അഴുക്കുചാൽ, കൈവരികൾ പിടിപ്പിച്ച നടപ്പാത, അഗ്നിരക്ഷാ സംവിധാനം, വായു സമ്മർദം നിയന്ത്രിക്കാനുള്ള സംവിധാനം, മലിനവായു പുറത്തേക്കു പോകാനും ഓക്‌സിജൻ സാന്നിധ്യം ഉറപ്പാക്കാനുമുള്ള സംവിധാനങ്ങളും തുരങ്കത്തിലുണ്ട്. കനത്ത മഴയുണ്ടായാൽ തുരങ്കമുഖത്തു മണ്ണിടിച്ചിലുണ്ടാകുമോ എന്ന ആശങ്കയുണ്ട്. തുരങ്കത്തിനകത്ത് 570 മീറ്റർ നീളത്തിൽ ഉരുക്കുപാളികൾ കമാനത്തിന്റെ ആകൃതിയിൽ ഘടിപ്പിച്ച് കോൺക്രീറ്റിങ് നടത്തണമെന്ന് നിർദേശിച്ചിരുന്നു. മലയിൽ നിന്നു വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ നടപടി വേണമെന്നും ദേശീയപാത അതോറിറ്റി ആവശ്യമുന്നയിച്ചിരുന്നു. മുകളിലെ കോൺക്രീറ്റിങ് പണികൾ പൂർത്തിയാക്കാനുണ്ട്. രണ്ടാം തുരങ്കത്തിനകത്തെ പണികൾ പൂർത്തിയാക്കിയശേഷം ഈ പണികൾ ചെയ്യാനാണ് ധാരണ. പാലക്കാട് ഭാഗത്തെ ഇരുമ്പുപാലം മുതൽ തൃശൂർ ഭാഗത്തെ വഴുക്കുംപാറ വരെയാണു തുരങ്കം.





കുതിരാൻ തുരങ്കം



ഇരു വശത്തും 3 വരികൾ വീതം 6 വരികളുള്ള ഇരട്ട ട്യൂബ് തുരങ്കം

 ഇടത് തുരങ്കം 955 മീ (3,133 അടി)  നീളവും

വലത് തുരങ്കം 944 മീ (3,097 അടി) നീളവും, 

വീതി 14 മീറ്റർ (46 അടി)

 ഉയരം 10 മീറ്റർ (4 33 അടി) 

 തുരങ്കങ്ങൾ തമ്മിൽ 20 മീറ്റർ (66 അടി) 

തുരങ്കത്തിനുള്ളിൽ രണ്ട് അടിയന്തര ക്രോസ്ഓവറുകൾ ഉണ്ട്. (അടിയന്തര സാഹചര്യങ്ങളിൽ വാഹനങ്ങൾ തുരങ്കത്തിൽ പെട്ടാൽ ഈ വഴി ഗതാഗതം നിയന്ത്രിച്ച പുറത്തെത്തിക്കാം .)

അഴുക്കുചാൽ, കൈവരികൾ പിടിപ്പിച്ച നടപ്പാത, അഗ്നിരക്ഷാ സംവിധാനം, വായു സമ്മർദം നിയന്ത്രിക്കാനുള്ള സംവിധാനം, മലിനവായു പുറത്തേക്കു പോകാനും ഓക്‌സിജൻ സാന്നിധ്യം ഉറപ്പാക്കാനുമുള്ള സംവിധാനങ്ങളും തുരങ്കത്തിലുണ്ട്. 

അഗ്നി രക്ഷാ ഉപകരണങ്ങൾ 


ടെലിഫോൺ 


2 ഡീസൽ പമ്പുകൾ